താമരശ്ശേരിക്ക് സമീപത്തെ സ്വകാര്യകോളേജിലെ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിലെ പ്രതി ചില്ലറക്കാരനല്ല.
കോഴിക്കോട് റൂറൽ എസ്.പി ആർ.കറപ്പസ്വാമി ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
.
കൽപ്പറ്റ പുഴമുടി കടുമിടുക്കിൽ വീട്ടിൽ ജിനാഫ് (32)
നെയാണ് ഇന്ന് 11.15മണിക്ക് താമരശ്ശേരി
അറസ്റ്റ് ചെയ്തത്.
പിഡനം നടത്തി ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞ
പ്രതിയെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരിന് അടുത്തുള്ള ചേരൻ
നഗർ എന്ന സ്ഥലത്തു വെച്ച് കസ്റ്റഡിയിൽ എടുത്തത്.
തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം രണ്ടാം തിയ്യതി വയനാട്ടിലെ ഒരു റിസോർട്ടിൽ എത്തിയ പ്രതി പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.
ഒരു ദിവസം വൈത്തിരിയുള്ള കാട്ടിൽ കഴിഞ്ഞ പ്രതി മൂന്നാം തിയ്യതി വടകര നിന്നും രാത്രി
ട്രെയിൻ കയറി ചെന്നൈയിലും ,പിന്നീട് കോയമ്പത്തൂരും എത്തി ഒളിവിൽ കഴിയുന്നതിന് ഇടയിലാണ് ചേരൻ
നഗർ എന്ന സ്ഥലത്ത് വെച്ച് പോലീസിന്റെ പിടിയിലാവുന്നത്.
കഴിഞ്ഞ മെയ് 28-ന് താമരശ്ശേരിയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് കാറിൽ കയറ്റി വയനാട്ടിലും പിന്നീട് മുപ്പതാം തിയ്യതി വീണ്ടും നിർബന്ധിച്ച് കാറിൽ കയറ്റി എറണാകുളം
നെടുമ്പാശ്ശേരിയിൽ കൊണ്ടുപോയി പ്രതിയുടെ ഒരു സുഹൃത്തിനെ എയർപോർട്ടിൽ ഇറക്കി മടങ്ങുന്ന വഴി കാറിൽ വെച്ചും ലോഡ്ജിൽ വെച്ചും മയക്കു മരുന്ന് നൽകി
പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഒന്നാം തിയ്യതി രാവിലെ പത്തര മണിക്ക് താമരശ്ശേരി ചുരത്തിൽ വ്യൂ പോയന്റിന് സമീപം ഇറക്കി പ്രതി കടന്ന് കളയുകയായിരുന്നു.
വയനാട് കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് സംഘത്തിൽ പെട്ടായാളാണ് പ്രതി ജിനാഫ്.ടി.ന്യൂസ് വാർത്ത
ഇയാളുടെ കൂട്ടാളികളെയും അടുത്ത സുഹൃത്തുക്കളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തും നാട്ടിൽ നിന്നും മാറി നിൽക്കുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ് നാട്ടിലേക്കു കടന്നതായി പോലീസിന് മനസ്സിലായത്.
ഇയാൾ ഉൾപ്പെട്ട വയനാട്ടിലെ ലഹരി സംഘത്തെക്കുറിച്ച് വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ആഗസ്ത് മാസം നടന്ന പെരുവണ്ണാമുഴി പന്തിരിക്കര ഇർഷാദ് വധക്കേസിലും ഇയാൾ പ്രതിയാണ്.അന്ന് നടന്ന സംഭവത്തിൽ ഗൾഫിൽ നിന്നും സ്വർണ്ണം കള്ളകടത്തു നടത്തി കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഉടമക്ക് കൈ മാറാതെ സ്വർണ്ണവുമായി മുങ്ങിയ ഇർഷാദിനെ വൈത്തിരിയിലെ ലോഡ്ജിൽ നിന്നും ജിനാഫ് ഉൾപ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോയി കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു സ്വർണ്ണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ
ക്വട്ടേഷൻ സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പുഴയിൽ ചാടിയ ഇർഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു. ആ കേസിൽ മൂന്നര മാസം ജയിലിൽ കിടന്ന് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടി, ഇൻസ്‌പെക്ടർ സത്യനാഥൻ എൻ.കെ , സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, താമരശ്ശേരി എസ് ഐ അഖിൽ.വി.പി , Scpo ജയരാജൻ.എൻ എം, Cpo റീന,ഷൈജൽ,മുക്കം എസ് ഐ ജിതേഷ് കെ.എസ് , Cpo ശോബിൻ വി.ആർ , എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടി കൂടിയത്.ടി.ന്യൂസ്.