യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കേണ്ട ഈ ഘട്ടത്തില്‍, അവരുടെ സ്വരവും ത്യാഗവും അവഗണിക്കപ്പെട്ടത് സംഘടനയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌യു പ്രവര്‍ത്തകരുടെ രക്തവും വിയര്‍പ്പും ചേര്‍ന്ന പോരാട്ടങ്ങളുടെ ഫലമായി വളര്‍ന്ന ഈ പ്രസ്ഥാനത്തിന് നീതിയുള്ള പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍, സംഘടനയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി ഞാന്‍ എന്റെ സ്ഥാനത്ത് തുടരുന്നത് യുക്തിസഹമല്ലെന്ന് വിശ്വസിക്കുന്നു.അതുകൊണ്ട്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തിന്റെ ഗൗരവം എത്തിക്കുകയും, ഭാവിയില്‍ യുവജനങ്ങള്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ അംഗീകാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തുന്നു. വരാനിരിക്കുന്ന തലമുറയിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ രാജി സമര്‍പ്പിക്കുന്നു – അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ കെഎസ്‌യു പ്രവര്‍ത്തകരും തങ്ങളുടെ നിയോജകമണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തനം നടത്തി ഈ മുന്നണിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ രാജി പിൻവലിക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം
അലോഷ്യസ് സേവ്യർ രാജി പിൻവലിക്കും; കെ. സി വേണുഗോപാൽ ഫോണിൽ വിളിച്ച് സീറ്റ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് തീരുമാനം