കൊച്ചി: സർക്കാർ ജീവനക്കരുടെ വ്യക്തിവിവരങ്ങള്‍ ചോർന്നതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ജീവനക്കാർക്ക് വന്ന സന്ദേശത്തിൽ എന്താണ് തെറ്റുള്ളതെന്നും എപ്പോഴാണ് മെസേജ് അയക്കേണ്ടത് എന്നതിൽ സർക്കാർ അല്ലേ തീരുമാനം എടുക്കേണ്ടതെന്നും കോടതി ചോദിച്ചു.
എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കത്തിൽ അല്ല പ്രശ്നമെന്നും ഹരജിക്കാരുടെ സ്വകാര്യ ഫോൺ നമ്പറുകളിലേക്ക് പേരുൾപ്പെടെയുള്ള മെസേജുകൾ വന്നത് കൃത്യമായ സ്വകാര്യത ലംഘനമാണെന്ന് ഹരജിക്കാർ വാദിച്ചു.