കൗണ്ടറിൽ ബീറും, വൈനും മാത്രം, ബാറിൻ്റെ മറ്റൊരു ഭാഗത്തു കൂടെ വില കൂട്ടി മദ്യം ബ്ലാക്കിന് വിൽക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വെറും നോക്കുകുത്തികളായി മാറുന്നു.
അതിനു ശേഷം വിവരം ആരായാൻ എക്സൈസ് ഇൻസ്പെപെക്ടറെ ഫോണിൽ ബന്ധപ്പെട്ട മാധ്യമ പ്രവർത്തകന് നൽകിയ മറുപടി ബാറിൽ അമിത തുക ഈടാക്കുന്നില്ലായെന്നും അദ്ദേഹം വിളിച്ച് അന്വേഷിച്ചിരുന്നു എന്നുമാണ്.
എന്നാൽ ഇതിനു ശേഷം മദ്യം വാങ്ങാൻ ചെന്നയാളിൽ നിന്നും അമിത വില ഈടാക്കിയതിനെ തുടർന്ന് അദ്ദേഹം നേരിട്ട് എക്സൈസ് ഓഫീസിൽ എത്തുകയും പരാതി പറയുകയുമായിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ബാറിൽ എത്തിയതായും പറയുന്നു..
തൽസമയം ബാറിൽ ഉണ്ടായിരുന്ന അമിത തുക നൽകിയവർക്ക് അധികമായി ഈടാക്കിയ സംഖ്യ തിരികെ നൽകി.
തുടർന്ന് മദ്യവിൽപ്പന താൽക്കാലികമായി നിർത്തി ബാർ ഏതാനും സമയം പുട്ടുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം വീണ്ടും തുറന്നപ്പോൾ കൗണ്ടറിൽ നിന്നും നൽകുന്നത് ബീറും, വൈനും മാത്രം, എന്നാൽ അമിത വില ഈടാക്കി മറ്റൊരു ഭാഗത്തു കൂടെ കരിഞ്ചന്തയിൽ മദ്യവിൽപ്പന നടക്കുന്നുണ്ട്.
അതസമയം അമ്പായത്തോട് ബാറിൽ ഈടാക്കുന്നത് സർക്കാർ നിശ്ചയിച്ച തുക മാത്രം.
Tags:
Latest News
