ചാക്കുകള്‍ നിറയെ തലയോട്ടികളും മനുഷ്യ അസ്ഥികളും, മനുഷ്യാസ്ഥികള്‍ ഉപയോഗിച്ചു നിര്‍മിച്ച കസേര തുടങ്ങിയവയും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. സമീപത്തെ ശ്മശാനത്തിലൊരാള്‍ അര്‍ധരാത്രികളില്‍ പൂജ നടത്തുന്നുവെന്ന പരിസരവാസികളുടെ പരാതിയിലാണ് പൊലീസ് ഫാം ഹൗസില്‍ റെയ്ഡ് നടത്തിയത്. ഉടമ ജൊഗരദൊഡ്ഡി സ്വദേശി ബല്‍റാമെന്നയാളുടേതാണു ഫാം. ഫാമില്‍ ശക്തിപീഠമെന്ന പേരില്‍ ആശ്രമം നിര്‍മിച്ചു മന്ത്രവാദം നടത്തിവരികയാണെന്നാണ് പൊലീസിന് ഇയാൾ നൽകിയ മറുപടി.