Trending

സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം





ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം.

 വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ 50 പേർക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ സേലം ജില്ലയിലെ യേര്‍ക്കാട് ചുരം പാതയില്‍ പതിമൂന്നാം വളവിൽ നിയന്ത്രണം വിട്ട ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ്  ഇന്ന് രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. 

മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. 


വളവ് തിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 56 പേരാണ് ബസിലുണ്ടായിരുന്നത് . പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ചുരത്തിലെ ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. അവധിക്കാലമായതിനാല്‍ വലിയ തിരക്കാണ് യേര്‍ക്കാടിൽ അനുഭവപ്പെടുന്നത്


 ഇതുവരെ തിരിച്ചറിഞ്ഞ മരണപ്പെട്ടവർ:

സേലം ആണ്ടിപ്പട്ടി സ്വദേശി എസ്.കാർത്തിക് (35) .  നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സി.മുനീശ്വരൻ (11);  സേലം കണ്ണങ്കുറിച്ചിയിൽ കെ.ഹരി റാം (57);  സേലം കിച്ചിപ്പാളയത്തെ ആർ.മധു (60).


 പരിക്കേറ്റവർ: ന്യൂഡൽഹി സ്വദേശികളായ ശ്രീ ഭഗവാൻ (30), രമേഷ് (40), കുൽദീപ് (34) എന്നിവരെ തിരിച്ചറിഞ്ഞു.  സേലം ജില്ലയിൽ താമസിക്കുന്ന സാവിത്രി (50), കുപ്പൻ (70), പുഷ്പ (46), കന്ദസാമി (82), കണ്ണൻ (54), വിജയ (51), വെട്രിവേൽ (26), സോളൈപ്പൻ  (63);  ധർമ്മപുരി ജില്ലയിലെ പാപ്പിറെഡ്ഡിപ്പട്ടി സ്വദേശികളായ വേലമ്മാൾ (50), സുബ്രമണി (54), റൂബി (54), ശേഖര് (54), ഗണേശൻ (60),  നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശി കൗസിക് (18) എന്നിവർ.


 ഏർക്കാട് പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Post a Comment

Previous Post Next Post