കോടഞ്ചേരി:യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളൽ ഏൽപ്പിച്ച് വായിൽ തുണി തിരുകി കൊല്ലാൻ ശ്രമിച്ച് മുറിയിൽ പൂട്ടിയിട്ട യുവാവിനെ പോലീസ് പിടികൂടി.
കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28)നെയാണ് കോടഞ്ചേരി പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്. യുവതിക്കു നേരെ നടത്തിയത് കൊടിയ ക്രൂരത. FIR വിവരങ്ങൾ പുറത്ത്.
വേനപ്പാറ പെരിവില്ലി ചൂരപറയിലുള്ള വീട്ടിൽ യുവാവിനൊപ്പം കഴിഞ്ഞു വരുന്ന പരാതിക്കാരിക്ക് മറ്റു വ്യക്തികളുമായി ബന്ധമുണ്ടെന്നും വെറെ ഫോൺ ഉപയോഗിച്ച് മറ്റുള്ളവരെ വിളിക്കാറുണ്ടെന്നും മറ്റും പറഞ്ഞ് പ്രതിയായ ഭർത്താവ് എട്ടു മാസം ഗർഭിണിയായ പരാതിക്കാരിയെ 20.12.2025 തിയ്യതി മുതൽ മുറിയിൽ പൂട്ടിയിടുകയും 23.11.2025 തിയ്യതി രാവിലെ സുമാർ 10.00 മണിയോടെ റൂമിലേക്ക് കയറി വന്ന പ്രതി പരാതിക്കാരിയോട് ഫോൺ ആവശ്യപ്പെട്ട് കൈ കൊണ്ട് മുഖത്തും ചെവിക്കും അടിക്കുകയും കൈ ചുരുട്ടി പിടിച്ച് ഇരുകണ്ണിനും ഇടിക്കുകയും കരഞ്ഞ പരാതിക്കാരിയുടെ വായിൽ തുണി തിരുകി വെച്ച് ഇലക്ട്രിക്ക് അയേൺ ബോക്സ് ചൂടാക്കി കൈകളിലും കാലുകളിലും തുടകളിലും കാലുകളുടെ അടിയിലും പൊള്ളിച്ച് ഗുരുതരമായി പരിക്കേല്പിക്കുകയും വേദന കൊണ്ട് പുളഞ്ഞ പരാതിക്കാരിയോട് "നിന്നെ ഞാൻ കൊല്ലുമെടീ..." എന്നു പറഞ്ഞ് കറൻറിൻ്റെ പ്ലാസ്റ്റിക് വയർ കൊണ്ട് അടിക്കുകയും കഴുത്തിൽ കുടുക്കി വലിക്കുകയും ചെയ്ത് പരാതിക്കാരിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നും മറ്റുമാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് കോടഞ്ചേരി പോലീസിന് മൊഴി നൽകിയത്.മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ 25 കാരിയായ യുവതി ഒരു വർഷം മുമ്പാണ് യുവാവിനെ പ്രണയിച്ച് വീട് വിട്ട് യുവാവിനൊപ്പം ഇറങ്ങിപ്പോന്നത്.