തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോര്‍ട്ടിനെ തുടർന്നാണ് നടപടി. കുന്നത്തുകാലിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ദിവ്യ രാത്രി 8.45ന് കൂനമ്പന ബസ് സ്‌റ്റോപ്പില്‍ നിന്ന് വെളറടയിലേക്ക് പോകാനായി കയറിയ ബസിലായിരുന്നു സംഭവം.ടിക്കറ്റ് വാങ്ങിയശേഷം ഗൂഗിള്‍പേവഴി 18 രൂപ അയച്ചു. എന്നാല്‍ സെര്‍വര്‍ തകരാറുകാരണം പണംകണ്ടക്ടര്‍ക്ക് കിട്ടിയില്ല. വെള്ളറടയിലെത്തിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് ടിക്കറ്റിന്റെ പണംനല്‍കുമെന്ന് അറിയിച്ചെങ്കിലും കണ്ടക്ടര്‍ വിസമ്മതിച്ചു.
തുടര്‍ന്ന്‌തോലടി ജംഗ്ഷനു സമീപം വിജനമയ സ്ഥലത്ത് യുവതിയെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ദിവ്യ ഭര്‍ത്താവിനെ വിവരം അറിയിച്ചശേഷം രണ്ടു കിലോമീറ്ററോളം നിലമാമൂട് വരെ നടന്നു. അപ്പോഴാണ് ഭര്‍ത്താവ് എത്തി ദിവ്യയെ ബൈക്കില്‍കൂട്ടിക്കൊണ്ടു പോയത്. മറ്റ് യാത്രികരുടെ മുന്നില്‍വച്ച് ആക്ഷേപിക്കുകയും ആക്രോശിച്ചുകൊണ്ട് ഇരുട്ടത്ത് ഇറക്കിവിട്ടുവെന്നും ചൂണ്ടിക്കാട്ടി കണ്ടക്ടര്‍ക്കെത്തിരെ നിയമ നടപടി ആവശ്യപ്പെട്ട് ദിവ്യ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കിയത്.