ഓടിക്കൂടിയ നാട്ടുകാരും ദിനേശൻ്റെ ഭാര്യയും ചേർന്നാണ് വാഹനത്തിൽ കയറ്റി താലൂക്കാശുപത്രിയിൽ കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയുമായിരുന്നു. മൃതദേഹം രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അച്ഛൻ: പരേതനായ കുഞ്ഞിക്കേളപ്പൻ, അമ്മ: ദമയന്തി. ഭാര്യ: സംഗീത. മക്കൾ: ആദിനാഥ്. നവതേജ് സഹോദരങ്ങൾ: അനീഷ് കെ. (റിട്ട. വാട്ടർ അതോറിറ്റി), അജിത (കൊയിലാണ്ടി താലൂക്കാശുപത്രി ജീവനക്കാരി).