ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി ഇടതുസ്ഥാനാർഥി അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് അധികാരത്തിലെത്തുന്നത്. വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയെന്നതും മറ്റൊരു ചരിത്രം.
2022ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം മാത്രം വോട്ടുകളിലൊതുങ്ങിയ നാഷണൽ പീപ്പിൾസ് പവർ ആയിരുന്നു അനുര കുമാര ദിസനായകെ. 225 അംഗ പാർലമെന്‍റിലിപ്പോഴുമുള്ളത് 3 സീറ്റുകള്‍, അവിടെ നിന്നൊരു പവർഫുള്‍ തിരിച്ചുവരവ് എന്‍പിപിക്ക് നേടികൊടുത്തത് ഒരൊറ്റ നേതാവ്- എകെഡി എന്ന അനുര കുമാര ദിസനായകെ. അരനൂറ്റാണ്ടുകാല ചരിത്രത്തില്‍ കലാപങ്ങളുടെ രക്തക്കറ പുരണ്ട ജനതാവിമുക്തി പെരുമന പാർട്ടിയുടെ റീബ്രാന്‍ഡിംഗിന് കൂടിയാണ് ഈ അധികാരനേട്ടം . 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ജെവിപിയുടെ പ്രതാപം തിരിച്ചുപിടിക്കുന്നതിനുവേണ്ടി ദിസനായകെ നടത്തിവന്ന പ്രയത്നങ്ങള്‍ വിജയിച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം പറയുന്നു.