കൊച്ചി: അടുത്തിടെ പിറവത്തെ പ്രമുഖ സ്‌കൂളിൽ ആർട്‌സ് ഡേ നടക്കുമ്പോൾ പ്ലസ് വൺ വിദ്യാർത്ഥിനികൾ ഗ്രൗണ്ടിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടു സ്‌കൂൾ അധികൃതർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മയക്കുമരുന്ന് പരീക്ഷിച്ചതോടെയായിരുന്നു കുട്ടിയുടെ അവസ്ഥയ്ക്ക് കാരണം. കാമുകൻ നൽകിയ സിന്തറ്റിക് മയക്കുമരുന്ന് കാമുകിയും കൂട്ടുകാരും നുണഞ്ഞതാണെന്നറിഞ്ഞ് രക്ഷിതാക്കളും അദ്ധ്യാപകരും ഞെട്ടി.
പ്രശ്‌നം വിവാദമാകാതിരിക്കാൻ പിറവത്തെ സ്‌കൂൾ അധികൃതർ ശ്രമിച്ചു. പൊലീസോ എക്‌സൈസോ സംഭവം അറിഞ്ഞില്ല. കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയെങ്കിലും പരീക്ഷയെഴുതാൻ അനുമതി നൽകി. ജില്ലയിലെ സ്‌കൂളുകളിൽ സമാനമായ പല കാര്യങ്ങളും നടക്കുന്നുണ്ട്. സ്‌കൂളിന്റെ സൽപേര് നഷ്ടമാകാതിരിക്കാൻ മൂടിവയ്ക്കുന്നു. രക്ഷിതാക്കളും മിണ്ടുന്നില്ല.
മിണ്ടുന്നില്ല.പ്രമുഖ സ്വകാര്യ കമ്പനിയിൽ ട്രെയിനിയായ യുവതി ബൈക്കിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മദ്യാപനമായിരുന്നു വില്ലൻ. വിവരം വീട്ടിലറിയിച്ചപ്പോൾ ഞങ്ങൾ കുടുംബമായി ഇവിടെയിരുന്ന് മദ്യപിക്കുന്നവരാണ്. അവളെ ഇങ്ങോട്ട് പറഞ്ഞു വിട്ടാൽമതിയെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി.
മറുപടി.മറ്റൊരു സ്വകാര്യ കമ്പനിയിലെ അപ്രെന്റിസ് തൊഴിലാളികൾ പുതുവത്സരമാഘോഷിച്ചത് ഹോസ്റ്റൽ മുറിയിൽ യുവതിക്കൊപ്പം. കഞ്ചാവായിരുന്നു കൂട്ട്.
കൂട്ട്.ഈ മൂന്ന് സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ചോറ്റാനാക്കരയിലും പിറവത്തും ഉൾപ്പെടെ ലഹരിയുടെ ഉപയോഗം വൻതോതിൽ വർദ്ധിക്കുന്നുവെന്നാണ്. ഇതിന് തടയിടാനുള്ള ഒരുക്കത്തിലാണ് എക്‌സൈസ്, പൊലീസ് സംഘം.
നടപടികളുടെ അധികൃതർ
1. സ്‌കൂളുകളിലെയും കോളേജുകളിലെയും എക്സൈസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ സ്‌ക്വാഡുകൾ വീണ്ടും മേഖലയിൽ സജീവമാക്കും.
2. പി.ടി.എകൾ മുഖേന ബോധവത്കരണ പരിപാടികൾ സജ്ജമാക്കും. കാമ്പസുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട് കുറയ്ക്കാനാണിത്.
3. സ്‌കൂൾ, കോളേജ് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കും.
4. ഇടറോഡുകളിലുൾപ്പെടെ പരിശോധനകൾ നടത്തും.