കൂടത്തായി: വായുവും പുഴയും മലിനമാക്കുന്ന ഫ്രഷ്കട്ട് മാലിന്യ പ്ലാൻറിനെതിരെ കൂടത്തായ് അമ്പലമുക്കിൽ നടക്കുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും സി.ഡബ്ല്യൂ.ആർ.ഡി.എം വാട്ടർ ക്വാളിറ്റി വിഭാഗം മുൻ തലവനുമായ ഡോ. മാധവൻ കോമത്ത് സംസാരിക്കും. മാലിന്യത്തിൻ്റെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പുവ്വോട് നിവാസികളുടെ ഐക്യദാർഢ്യ റാലിക്ക് ശേഷം നടക്കുന്ന പ്രതിഷേധ യോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലരയോടെ പുവ്വോട്മസ്ജിദ് പരിസരത്ത്നിന്ന് ആരംഭിക്കുന്ന റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരപതി പേർ പങ്കെടുക്കും. പുഴയാണ് ജീവൻ; ദുർഗന്ധക്കമ്പനി നാടിന് വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരത്തിന് ഐക്യദാർഢ്യ റാലി നടത്തുന്നത്. ദുർഗന്ധം കാരണം ശ്വസിക്കാൻ പോലും കഴിയാത്തതിൻ്റെ ദുരിതം കാണിച്ച് കറുത്ത മാസ്ക് ധരിച്ചാണ് പ്രദേശവാസികൾ റാലിയിൽ പങ്കെടുക്കുക. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന മാലിന്യ പ്ലാൻറിന് തൊട്ടടുത്താണ് പുവ്വോട്. പുഴ മലിനമായി, കിണറുകളിലെ വെള്ളത്തിന് രുചിമാറ്റമടക്കം വന്നതോടെ പ്ര ദേശവാസികളിൽ നിരവധി പേർ ശ്വാസ കോശ, ത്വക്ക് രോഗികളായി ബുദ്ധിമുട്ടുകയാണ്. മാലിന്യ പ്ലാൻറിനെതിനെതിരെ അമ്പലമുക്കിൽ നടക്കുന്ന സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്.