താമരശ്ശേരി:വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് താമരശ്ശേരിയിൽ പിടികൂടി.
താമരശ്ശേരി പരപ്പൻ പൊയിൽ തെക്കേപുരയിൽ സജീഷ് കുമാർ എന്നാളുടെവീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വീട്ടിലെ മുറിക്കകത്തെ അലമാരക്കുള്ളിലും, വീടിനു പുറകുവശത്തെ കോഴിക്കൂടിന് ഉള്ളിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പോലീസ് എത്തുന്നതിനു തൊട്ടു മുൻപ് വീട്ടിൽ നിന്നും പ്രതി പുറത്ത് പോയിരുന്നു.
വയനാട്ടിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് വീട്ടിൽ വെച്ച് പാക്കറ്റിലാക്കി കോഴിക്കോട് ജില്ലയിലെ വിതരണക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്.
സജീഷ് കുമാറിൻ്റെ സഹോദരൻ സനീഷ് കുമാറും സനീഷ് കുമാറിൻ്റെ ഭാര്യ റെജീന എന്ന പുഷ്പയും നിലവിൽ മയക്ക്മരുന്ന് കേസിൽ ജയിലിലാണ്.
കൈതപൊയിൽ ഉള്ള അവരുടെ വീട്ടിൽ നിന്നും താമരശ്ശേരി പോലീസ് 60 ഗ്രാം എം.ഡി .എം. എ പിടികൂടിയ കേസിലാണ് ജയിലിൽ കഴിയുന്നത്.
പിടികൂടിയ കഞ്ചാവിന് 30000 രൂപ വില വരും. ഇയാളുടെ വീട് കേന്ദ്രീകരിച്ച് കുറച്ച് കാലമായി ലഹരി വിൽപന നടക്കുന്നതായി റൂറൽ എസ്.പി. ക്ക് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്. താമരശ്ശേരി എസ്.ഐ.അൻവർഷാ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജു. പി,, എ.എസ് .ഐ.ശ്രീജ. എ.ടി, സീനിയർ സി.പി.ഓ മാരായ ജയരാജൻ എൻ.എം, ജിനീഷ്. പി.പി,,ഷാഫി.എൻ എം,, ശോഭിത് . ടി.കെ,,പ്രവീൺ.സി.പി,, ശ്രീജിത്. സി കെ,,സീന.വി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.