സ്ത്രീകളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ അബ്ദുൽ ജലീൽ കെ, എ.എസ്.ഐ റിതേഷ് പി.കെ, എസ്.സി.പി.ഒ രൂപേഷ് പി, സി.പി.ഒ മാരായ അനൂപ് വാഴയിൽ, ലിംന.പി, എസ്‌സിപിഒ ശരത് ചന്ദ്രൻ, അരുൺലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.