Trending

2021ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം മരിച്ചെന്ന് റിപ്പോർട്ട്, മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്.ഒന്നാം സ്ഥാനത്ത് ഗുജറാത്ത്





ന്യൂഡൽഹി: 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന്‌ റിപ്പോർട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മരണം കുറച്ച് കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

2021ല്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ 2021ല്‍ മാത്രം 20 ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

കോവിഡ് മരണം കുറച്ചുകാണിച്ച 22 സംസ്ഥാനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2021ല്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 6,927 പേര്‍ മരിച്ചു എന്നായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാൽ പുറത്തുവന്ന കണക്കനുസരിച്ച് മധ്യപ്രദേശില്‍ യഥാർത്ഥത്തിൽ 1,26,774 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഹരിയാന, ചത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളം പട്ടികയില്‍ ഏറ്റവും പിന്നിലാണ്.



ജോൺ ബ്രിട്ടാസ് എം പി യുടെ പ്രതികരണം.

അതിർത്തിയിലെ സംഘർഷ വാർത്തകൾക്കിടയിൽ മുങ്ങിപോകാൻ ഇടയുള്ള വിലപ്പെട്ട വിവരം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്…

വൈകിയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കാര്യം സമ്മതിച്ചു.  2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ യഥാർത്ഥത്തിൽ മരണപ്പെട്ടിരുന്നു. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. 

ഇതിൽ ഭയാനകമായ രീതിയിൽ മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ ഈ രൂപത്തിൽ മരണ നിരക്ക് കുറച്ചു കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തി. 

ഈ കാര്യത്തിൽ താരതമ്യേന സുതാര്യത കാണിച്ച പട്ടികയിൽ കേരളം പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. ആ കാലഘട്ടത്തിൽ ദേശീയ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ കോവിഡ് കുതിച്ചുയരുന്നതെന്ന ചോദ്യം തുടർച്ചയായി ഉയർന്നിരുന്നു. ‘ഞങ്ങളുടെ സംസ്ഥാനത്തെ പരിശോധനയും ചികിൽസയും അത് സംബന്ധിച്ചുള്ള കണക്കുകളുമൊക്കെ കുറ്റമറ്റതാണ്. മറ്റുള്ളവർ അങ്ങനെ ചെയ്യാതിരിക്കുന്നതിൽ കേരളത്തെ എന്തിനു പഴിക്കുന്നു’ - എന്ന് മറുപടി നൽകിയത് ഇപ്പോൾ ഓർമ്മിക്കുന്നു. 

കോവിഡ് കാലത്ത് ഗംഗാനദിയിൽ ഒഴിക്കിയ മൃതദേഹങ്ങളുടെ കണക്കുകൾ പോലും അന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലുകൾ അടിവരയിടുന്നത്..

Post a Comment

Previous Post Next Post