താമരശ്ശേരി : അനധികൃതമായി രാജ്യത്ത് താമസിച്ചു വരുന്ന പാക്കിസ്ഥാൻ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി റൂറൽ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ താമരശ്ശേരിയിൽ ബഹുജന ധർണ സംഘടിപ്പിച്ചു.
ബിജെപി ദേശീയ സമിതി അംഗം കെ പി ശ്രീശൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു.
മതിയായ രേഖകളില്ലാതെ കേരളത്തിൽ താമസിച്ചു വരുന്ന പാക്ക് പൗരന്മാരെ കണ്ടെത്തി പുറത്താക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവം അപലപനീയമാണെന്ന് കെ പി ശ്രീശൻ പറഞ്ഞു.വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽകണ്ട് യു ഡി എഫ് നടത്തുന്ന പ്രസ്താവനകൾ പാക്ക് അനുകൂലികളായ മതഭീകരവാദ ശക്തികൾക്ക് കരുത്ത് പകരുന്നതാണ്.
കോൺഗ്രസ് നേതാക്കൾ നടത്തുന്ന ഇത്തരം പ്രസ്താവനകളാണ് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. കാശ്മീരിന്റെ
370-ാം വകുപ്പ് റദ്ദാക്കിയതാണ് ഭീകരവാദം ശക്തിപ്പെടാൻ കാരണമെന്ന
മാർക്സിസ്റ്റ് നേതാവ് എം എ ബേബിയുടെ പ്രസ്താവനയും ഭീകരവാദത്തെ വെള്ളപൂശുന്നതാണ് .
കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡൻറ് ടി ദേവദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, രജിനേഷ് ബാബു, എൻ പി രാമദാസ്, ഉത്തരമേഖലാ സെക്രട്ടറി
എം സി ശശീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻറ് ഷാൻ കട്ടിപ്പാറ, താമരശ്ശേരി മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ്
എന്നിവർ പ്രസംഗിച്ചു.
ധർണ്ണയ്ക്ക് ബിജെപി നേതാക്കളായ സജീവ് ജോസഫ്, സി ടി ജയപ്രകാശ്, മനോജ് നടുക്കണ്ടി, ഷൈമ വിനോദ്, ഷൈമ പാച്ചുകുട്ടി, റീന ടി കെ , ബിന്ദു ചാലിൽ , ആർ എം കുമാരൻ, എം ഇ ഗംഗാധരൻ,രാജേന്ദ്രൻ കുളങ്ങര ,പി സി പ്രമോദ്, മനോജ് വേണാടി ,കെ പി രമേശൻ നേതൃത്വം നൽകി.
ധർണയ്ക്കുശേഷം ദേശീയ സമിതി അംഗം കെ പി ശ്രീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബിജെപി
കോഴിക്കോട് റൂറൽ ജില്ലാ പ്രതിനിധി സംഘം താമരശ്ശേരി ഡിവൈഎസ്പിയെ സന്ദർശിച്ച് പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം നൽകി.