എന്നാൽ ട്രംപിൻ്റെ വാദം ഇന്ത്യ തളളി, പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചതനുസരിച്ചാണ് നേരിട്ടുള്ള ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായതെന്ന് വിക്രം മിസ്രി; ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ദില്ലി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു