അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മ തകർത്തത് ഒരു വിദ്യാർഥിയുടെ ജീവിത സ്വപ്നം. പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾ ടിക്കറ്റുമായി പിടിയിലായ വിദ്യാർഥിയുടെ സ്വപ്നം വെറ്ററിനറി ഡോക്ടർ ആകണം എന്നാണ്. 20 വയസ്സ് മാത്രമാണ് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച ഗ്രീഷ്മയുടെ പ്രായം.
അമ്മ ശുചീകരണത്തൊഴിലാളി. അഛന് മാനസിക വെല്ലുവിളിയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് നീറ്റ് പരീക്ഷാ പരിശീലനത്തിന് അയച്ചത്. പരീക്ഷക്ക് അപേക്ഷിക്കാൻ ഏർപ്പെടുത്തിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മയെ. അപേക്ഷിക്കാൻ മറന്നു പോയി എന്നാണ് ഗ്രീഷ്മയുടെ മൊഴി. വിദ്യാർഥി ഹാൾ ടിക്കറ്റ് ചോദിച്ചപ്പോഴാണ് മറ്റൊരു വിദ്യാർഥിയുടെ വിവരങ്ങൾ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു കൊടുത്തത്.
അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മ തകർത്തത് ഒരു വിദ്യാർഥിയുടെ ജീവിത സ്വപ്നം. പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾ ടിക്കറ്റുമായി പിടിയിലായ വിദ്യാർഥിയുടെ സ്വപ്നം വെറ്ററിനറി ഡോക്ടർ ആകണം എന്നാണ്. 20 വയസ്സ് മാത്രമാണ് വ്യാജ ഹാൾടിക്കറ്റ് നിർമിച്ച ഗ്രീഷ്മയുടെ പ്രായം.
അമ്മ ശുചീകരണത്തൊഴിലാളി. അഛന് മാനസിക വെല്ലുവിളിയുണ്ട്. രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് നീറ്റ് പരീക്ഷാ പരിശീലനത്തിന് അയച്ചത്. പരീക്ഷക്ക് അപേക്ഷിക്കാൻ ഏർപ്പെടുത്തിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി ഗ്രീഷ്മയെ. അപേക്ഷിക്കാൻ മറന്നു പോയി എന്നാണ് ഗ്രീഷ്മയുടെ മൊഴി. വിദ്യാർഥി ഹാൾ ടിക്കറ്റ് ചോദിച്ചപ്പോഴാണ് മറ്റൊരു വിദ്യാർഥിയുടെ വിവരങ്ങൾ വച്ചാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചു കൊടുത്തത്.