Trending

സ്കൂൾ വിദ്യാർത്ഥിക്ക് ബുള്ളറ്റ് വാടകക്ക് നൽകി പണം തട്ടൽ, ഭീഷണിയും, മർദ്ദനവും. പോലീസിൽ പരാതി. വാഹന ഉടമ വടിവാളുമേന്തിയുള്ള റീൽസ് ഇൻസ്റ്റാഗ്രാമിൽ.





താമരശ്ശേരി: എളേറ്റിൽ എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയത്.



ഏതാനും ദിവസം മുമ്പ് കൊടുവള്ളി കളരാന്തിരി സ്വദേശിയായ ജയ്സലിൻ്റെ കൈയിൽ നിന്നുമാണ് വിദ്യാർത്ഥി മൂന്നു ദിവസത്തേക്ക് ദിവസം 2000 രൂപ വാടക നിശ്ചയിച്ച് ബുള്ളറ്റ് വാടകക്ക് എടുക്കുന്നത്. കുട്ടികൾ ബുള്ളറ്റിൽ സഞ്ചരിക്കുംമ്പോൾ ഹൈവേ പോലീസ് പിടികൂടി,  പോലീസ് അറിയിച്ചതിനെ തുടർന്ന് വാഹന ഉടമ ജയ്സൽ എത്തി വിദ്യാർത്ഥിയുമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പോയി കുട്ടിയെ പുറത്തു നിർത്തി അകത്തു പോയി സംസാരിച്ച ശേഷം 20000 രൂപ പിഴ അടക്കണമെന്ന് പറഞ്ഞു, കൈയിൽ പണമില്ലാതിരുന്ന വിദ്യാർത്ഥി കൂട്ടുകാർ മുഖേന പലിശക്ക് 20000 രൂപ സംഘടിപ്പിച്ച് ജയ് സലിന് G pay വഴി നൽകി.എന്നാൽ ഇതിൽ 5000 രൂപ മാത്രമാണ് പിഴയായി ഒടുക്കിക്കേണ്ടി വന്നത് എന്ന് അടുത്ത ദിവസം മറ്റുള്ളവർ പറഞിട്ടാണ് വിദ്യാർത്ഥി അറിഞ്ഞ്, ബാക്കി തുക വാഹന ഉടമ ജയ്സൽ കൈക്കലാക്കുകയായിരുന്നു. ബുള്ളറ്റ് വാടകക്ക് എടുക്കുംബോൾ ലൈസൻസ് ഇല്ല എന്ന കാര്യം ഉടമയോട് പറഞ്ഞിരുന്നതായും എന്നാൽ അതിന് കുഴപ്പമില്ല 500 രൂപ അധികം നൽകിയാൽ മതി എന്നുമായിരുന്നു മറുപടി, അങ്ങിനെ ആധാർ കാർഡ് വാങ്ങിയാണ് കുട്ടിക്ക് ബുള്ളറ്റ് നൽകിയത്.ആ സംഭവം അവിടെ തീർന്നു.

പിന്നീട് കഴിഞ്ഞ ആറാം തിയ്യതി ഒരു ദിവസത്തേക്ക്  വീണ്ടും ബുള്ളറ്റ് വാടകക്ക് എടുത്തെങ്കിലുഏതാനും മണിക്കൂർ കഴിഞപ്പോൾ ഉടമയും സംഘവും എത്തി ബുള്ളറ്റ് തിരികെ വാങ്ങി.  ബുള്ളറ്റിൻ്റെ GPS തകരാറിലായി, എഞ്ചിൻ പണിയായി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ്  വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകുകയും ഒരു ഗ്യാരേജിൽ എത്തിച്ച് മർദ്ദിക്കുകയും, കൈവശം ഉണ്ടായിരുന്ന മാതാവിൻ്റെ മൊബൈൽ ഫോൺ പിടിച്ചു വെക്കുകയും, പിന്നീട് നിരന്തരം കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തു കൊണ്ടിരുന്നു.

കുട്ടി വീട്ടിൽ വിവരങ്ങളൊന്നും പറയാതെ മൗനമായി ഇരിക്കുകയും, സ്കൂളിൽ പോകാതിരിക്കുകയും ചെയ്ത അവസരത്തിൽ പോലീസിൽ വിവരമറിയിച്ച ശേഷം രക്ഷിതാക്കൾ കൗൺസിലിംഗിനായി കൊണ്ടുപോയി.

ശേഷമാണ് ബന്ധുക്കളോട്   നടന്ന സംഭവങ്ങൾ വിവരിച്ചത്.

ബുള്ളറ്റ് ഉടമക്ക് നൽകാനും, പലിശ നൽകാനുമായി 50000 ൽ അധികം രൂപ ഉമ്മയുടെ അടുത്ത് നിന്നും വിദ്യാർത്ഥി വങ്ങിയതായി മാതാവ് വെളിപ്പെടുത്തി.


തുടർന്നും
 വീണ്ടും, വീണ്ടും പണം ആവശ്യപ്പെട്ട് ബുള്ളറ്റ് ഉടമ വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത അവസരത്തിലാണ് പരാതിയുമായി പോലീസിൽ സമീപിച്ചത്. നേരത്തെ 20,000 രൂപ ബാലുശ്ശേരി സ്റ്റേഷനിൽ നൽകാനായി വാങ്ങി വഞ്ചിച്ചതിൽ ബാലുശ്ശേരി പോലീസിലും, വിദ്യാർത്ഥിയെ മർദ്ദിച്ച്, നിരന്തരം ഭീഷണി മുഴക്കിയ സംഭവത്തിൽ താമരശ്ശേരി പോലീസിലും പിതാവ് പരാതി നൽകി. കുട്ടി സംഭവങ്ങൾ വിവരിച്ചതിനെ തുടർന്ന് ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

കുട്ടികൾക്ക് ബുള്ളറ്റ് അടക്കമുള്ള വാഹനങ്ങൾ വാടകക്ക് നൽകി പല കാരണം പറഞ്ഞ് നിരന്തരം പണം തട്ടുന്ന സംഘമാണ് ഇതിനു പിന്നിൽ, വാളടക്കമുള്ള ആയുധങ്ങൾ കാണിച്ചാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്.



Post a Comment

Previous Post Next Post