ഉത്തരാഖണ്ഡ് പോലീസാണ് ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പ്രേംകുമാർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തൃശ്ശൂർ റൂറൽ പോലീസ് അറിയിച്ചു. ഡൽഹിയിലുള്ള അന്വേഷണസംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തും. സ്ഥീകരണം നടത്താനാവുക അന്വേഷണസംഘം സ്ഥലത്ത് എത്തിയതിനു ശേഷം എന്ന് പോലീസ് അറിയിച്ചു.
ജൂൺ 4 ന് ഉച്ചയോടെയാണ് പടിയൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ ഒന്നു പരിശോധിച്ചപ്പോഴാണ് അമ്മ മണിയേയും മകൾ രേഖയേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2019 ൽ ആദ്യ ഭാര്യയായ വിദ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് രേഖയെ ഇയാൾ വിവാഹം കഴിച്ചത്.