Trending

'ബാബ'യ്ക്ക് ദാനം നൽകിയ മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; പിതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം


മുംബൈ: ബാബയ്ക്ക് ദാനം നൽകിയ മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പിതാവിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ബോംബെ ഹൈക്കോടതിയുടെ  ഔറംഗബാദ് ബെഞ്ചാണ് രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബാബ ശങ്കേശ്വര് ധക്നെ എന്നയാളും ശിഷ്യൻ സോപൻ ധക്നെയും സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിഭ കങ്കൻവാടി പിതാവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. “പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എല്ലാ അർത്ഥത്തിലും രക്ഷാധികാരിയായ പിതാവ് എന്തിന് മകളെ ദാനമായി നൽകിയത്? ഒരു പെൺകുട്ടി ആർക്കെങ്കിലും സംഭാവനയായി നൽകാവുന്ന വസ്തുവല്ല,” കോടതി പറഞ്ഞു.

ഭക്തനായ പിതാവിനോടൊപ്പം താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബയും ശിഷ്യനും ജാമ്യാപേക്ഷ നൽകിയത്. പെൺകുട്ടിയുടെ പിതാവ് ബാബയുമായി ഒരു ‘ദൻപത്ര’ (സംഭാവന കർമ്മം) നടത്തിയിരുന്നുവെന്നും കന്യാദാനം (പെൺകുട്ടി ദാനം) ദൈവ സന്നിധിയിൽ നടത്തിയതാണെന്നുമുള്ള വസ്തുത ജസ്റ്റിസ് കങ്കൻവാടിയെ അറിയിച്ചു. ബാബയും ശിഷ്യന്മാരും മയക്കുമരുന്നും ലഹരി വസ്തുക്കളും ഉപയോഗിച്ചിരുന്നതായും, ഇതിന് നാട്ടിലെ ചില യുവാക്കളും ഒപ്പമുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ബാബയും ശിഷ്യനും മയക്കുമരുന്ന് ലഹരിയിലാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ (പോക്‌സോ) നിയമത്തിലെയും വകുപ്പുകൾ പ്രകാരം ബാബയ്ക്കും ശിഷ്യനുമെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.

പൊലീസിന് തങ്ങളെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകർ ജാമ്യം തേടിയത്. കുറ്റപത്രത്തിൽ പെൺകുട്ടിയുടെ ജനനത്തീയതിക്ക് തെളിവില്ലാത്തതിനാൽ പോക്സോ വ്യവസ്ഥകൾ ബാധകമല്ലെന്ന് അവർ അവകാശപ്പെട്ടു. ഇരയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. മറുവശത്ത്, എഫ്‌ഐആറിൽ ഇര തന്റെ ജനനത്തീയതി നൽകിയെന്നതാണ് പ്രോസിക്യൂഷന്റെ കേസ്, അത് അവളുടെ പിതാവ് സമർപ്പിച്ച ആധാർ കാർഡ് സ്ഥിരീകരിക്കുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post