ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുന്നു. അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 500 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. യുഎൻ അഭയാർഥി ക്യാമ്പിലെ വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രായേലിലെത്താനിരിക്കെയാണ് പുതിയ ആക്രമണം.
ഇതുവരെ 3000 ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 500ലേറെ കുട്ടികളടക്കം 1200 പേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, ഹമാസ് മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 302 ആയി.
