മാലിന്യ നിർമാർജ്ജന സംവിധാനമൊരുക്കാതെ ഇരുട്ടിൻ്റെ മറവിലാണ് തുറസ്സായ സ്ഥലത്തേക്ക് മലിനജലം തുറന്നു വിടുന്നത്.
ഇതിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർ മൂക്കുപൊത്തിയാണ് ഇതിലെ നടക്കുന്നത്.
പകർച്ചവ്യാതികൾ വ്യാപിക്കാനും ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
പൊതു സ്ഥലത്തേക്ക് മാലിന്യം ഒഴുതുന്നതിനെതിരെ നാട്ടുകാർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉടമസ്ഥർ യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല.
സമീപത്തെ തോട്ടിലേക്ക് ഒഴുകി എത്തുന്ന മാലിന്യം ചെക്ക് പോസ്റ്റു മുതൽ കൂടത്തായി പുഴ വരെ നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ഉപയോഗിക്കുന്ന വെള്ളവും മലിനമാക്കുന്നുണ്ട്.
