Trending

താമരശ്ശേരിയിൽ യുവാവിന് ക്രൂരമായി വെട്ടേറ്റു.




താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ ചുടലമുക്കിന് സമീപം വെച്ച് ഇന്നു പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസ് (45) നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധയനാക്കി.

പ്രതി താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി  മുനീറിനെ പോലീസ് അറസ്റ്റു ചെയ്തു.

സംഭവത്തിൻ്റെ കരണം ഇങ്ങനെ :പ്രതിയുടെ അടുത്ത ബന്ധുവായ ഭർതൃമതിയും ഒരു കുഞ്ഞിൻ്റെ മാതാവുമായ യുവതിയെ പ്രതിയുടെ സഹായത്തോടെ മൂന്നു ദിവസം മുമ്പ് ബാംഗ്ലൂരിലേക്ക് കൊണ്ടു പോയിരുന്നു.പ്രതി എം ഡി എം എ മൊത്തവ്യാപാരിയാണെന്നും, ബാംഗ്ലൂരിൽ നിന്നും തിരിച്ചു വരുമ്പോൾ എംഡി എം എ കൈവശം ഉണ്ടാവുമെന്നും അറിയാവുന്ന ബന്ധുക്കൾ അരീക്കോട് പോലീസിൽ വിവരം നൽകിയിരുന്നു. യുവതിയെ കൊണ്ടുപോയത് സംബന്ധിച്ചും പരാതി പോലീസിൽ നൽകിയിരുന്നു, എന്നാൽ ഇയാൾ എവിടെയാണ് താമസിക്കുന്നത് എന്ന് ഇവർക്ക് അറിയില്ലായിരുന്നു.

ഇയാളെ കണ്ടെത്താനായി ഒരു ജീപ്പിൽ ഇന്നലെ അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി ഭാഗങ്ങളിൽ തിരച്ചിൽ നടത്തി, കണ്ടെത്താൻ ആകാത്തതിനാൽ തിരികെ പോകുമ്പോൾ ചുടലമുക്കിന് സമീപം വെച്ച് പ്രതിയുടെ സ്കൂട്ടർ തിരച്ചിൽ നടത്തി മടങ്ങുകയായിരുന്ന സംഘത്തിൻ്റെ ജീപ്പിന് പിന്നിൽ ഇടിച്ചു. ഹെൽമറ്റും കോട്ടും ധരിച്ചതിനാൽ ആദ്യം പ്രതിയെ ജീപ്പിൽ ഉള്ളവർ തിരിച്ചറിഞ്ഞിരുന്നില്ല, എന്നാൽ ജീപ്പിൽ നിന്നും പുറത്തിറങ്ങിയ ഹാരിസിനെ കണ്ടപ്പോൾ തന്നെ പിടികൂടാൻ എത്തിയതാണ് എന്ന് ധരിച്ച് പ്രതി കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു, സമീപത്തെ തോട്ടിൽ ചാടിയാണ് ഹാരിസ് രക്ഷപ്പെട്ടത്.

മൂന്നു മാസം മുമ്പ് പ്രതിയായ മുനീർ തൻ്റെ മറ്റൊരു ബന്ധുവും മൂന്നു കുട്ടികളുടെ മാതാവുമായ യുവതിയെ ചാടിച്ച് കൊണ്ടുപോയിരുന്നു, ഇന്നലെ ആക്രമം നടക്കുമ്പോൾ ഈ യുവതി കൂടെയുണ്ടായിരുന്നു,ഇവരെ ഉപയോഗിച്ച പ്രതി ബസ് സ്റ്റാൻ്റുകൾ കേന്ദ്രീകരിച്ച്  മയക്കുമരുന്ന് വിൽപ്പന നടത്തുകയും, ഇരകളെ കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺ വാണിഭ സംഘങ്ങൾക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊണ്ടുപോയ യുവതിയെയും പ്രതിയും, സുഹൃത്തും ചേർന്ന് ബാംഗ്ലൂരിൽ എത്തിച്ചതായും ബന്ധുക്കൾ പറയുന്നു.

പോലീസും,ഫോറൻസിക് സംഘവും സംഘർഷമുണ്ടായ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.










Post a Comment

Previous Post Next Post