യുവാക്കളെ വലയിലാക്കാൻ പ്രവർത്തിക്കുന്നത് വൻ റാക്കറ്റ്.
വൻ തട്ടിപ്പു സംഘത്തിൻ്റെ ഏജൻ്റുമാർ മോഹന വാഗ്ദാനങ്ങൾ നൽകി യുവാക്കളെക്കൊണ്ട് ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിക്കുന്നു. തുടർന്ന് ATM കാർഡ്, ചെക്ക് ബുക്ക് എന്നിവ കൈക്കലാക്കുന്നു, എക്കൗണ്ടിൽ ലിങ്കുചെയ്യാനുള്ളുഫോൻ നമ്പർ നൽകുന്നത് തട്ടിപ്പുകാർ തന്നെ, ഇത് OTP നൽകിയുള്ള ഇടപാടുകൾ നടത്താൻ തട്ടിപ്പുകാർക്ക് എളുപ്പമാകുന്നു..
തട്ടിപ്പിൻ്റെ രീതി ഇങ്ങനെ:
വൻ ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിച്ച് പല കാര്യങ്ങൾ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു, വലയിൽ വീഴുന്ന ആളുകൾ, ലക്ഷങ്ങളും, കോടികളും നിക്ഷേപിക്കാൻ തയ്യാറാവുന്നു, പണം എക്കൗണ്ടിൽ എത്തിയ ഉടനെ ചെക്ക്, ATM കാർഡ് എന്നിവ ഉപയോഗിച്ച് തട്ടിപ്പു സംഘം ഉടൻ പണം പിൻവലിക്കുന്നു, ലക്ഷങ്ങൾ ലഭിക്കുംമ്പോൾ അക്കൗണ്ട് ഉടമക്ക് നൽകുന്നത് 500 രൂപ മാത്രം. തങ്ങൾ തട്ടിപ്പിൽ പ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞ് നിക്ഷേപകർ പോലീസിൽ പരാതി നൽകുംമ്പോൾ ആദ്യം അകത്താവുന്നത് അക്കൗണ്ട് ഉടമകളാണ്.കാരണം പണം നിക്ഷേ ക്കുന്നത് ഇവരുടെ അക്കൗണ്ടുകളിലാണ്
തട്ടിപ്പു സംഘം എക്കൗണ്ട് കൈമാറ്റക്കാരെ കണ്ടെത്താൻ വിവിധ തലങ്ങളിൽ ആളുകളെ നിയമിക്കുന്നു, ഇതിനായി "ടെലഗ്രാം " ആപ്പ് ആണ് ഉപയോഗിക്കുന്നത്.
ഒരു അക്കൗണ്ട് കൈമാറ്റത്തിന് ലഭിക്കുന്നത് 10000 യാണ്.
(താമരശ്ശേരിയിലെ മുഖ്യ കണ്ണിയായ കളത്തിൽ സ്വദേശിക്ക് ലഭിച്ചിരുന്ന കണക്കാണ് അദ്ദേഹം വെളിപ്പെടുത്തിയത് അനുസരിച്ച് 10,000 രൂപ) നിരവധി പേരുടെ പേരിലുള്ള അക്കൗണ്ടുകളാണ് ഇയാൾ തട്ടിപ്പു സംഘത്തിന് കൈമാറിയത്.
തൊട്ടുതായെയായി എക്കൗണ്ട് കൈമാറാൻ തയ്യാറുള്ളവരെ കണ്ടെത്തി കൊടുക്കുന്നവർക്ക് 2000 രൂപ വീതം ലഭിക്കും. കണ്ടെത്തുന്നവരെ വലയിൽ വീഴ്ത്തുന്നവർക്കും ലഭിക്കും രണ്ടായിരം രൂപ.
ബാങ്ക് അക്കൗണ്ട് കൈമാറിയാൽ ഇതിലൂടെ നടക്കുന്നതൊന്നും പിന്നീട് അക്കൗണ്ട് ഉടമ അറിയുന്നില്ല, പോലീസ് തേടി എത്തുന്നത് വരെ, തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പോലീസിന് ആദ്യം ലഭിക്കുന്ന വിവരം അക്കൗണ്ട് ഉടമയുടേതായിരിക്കും എന്നാൽ ഇടപാട് സംബന്ധിച്ച ഒരു വിവരവും ഇവർ അറിയുന്നുമില്ല.
ഇതോടെ തട്ടിപ്പുകേസിൽ പ്രതിയാവുന്നത് മാത്രമല്ല അക്കൗണ്ട് വഴി ലക്ഷങ്ങളും കോടികളും മറിയുമ്പോൾ ആദായ നികുതി വകുപ്പിൻ്റെ അന്വേഷണം വരും, പണത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ കള്ളപ്പണം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി NIA അടക്കമുള്ള ഏജൻസികൾ കേസെടുക്കും ഇങ്ങനെ അക്കൗണ്ട് കൈമാറ്റം ചെയ്തു എന്ന കാരണത്താൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന രൂപത്തിൽ വൻ കെണിയിലും, കേസിലുമാണ് പിന്നീട് അകപ്പെടുക.
താമരശ്ശേരി കേന്ദ്രീകരിച്ച് വൻ സംഘം തന്നെ തട്ടിപ്പുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.
ഇതിൽ വിദ്യാർത്ഥികളും, കടകളിൽ ജോലി നോക്കുന്നവരും, തൊഴിൽ രഹിതരും വരെയുണ്ട്. കഴിഞ്ഞ ദിവസം
പോലീസ് പരിശോധന നടത്തിയ ഏതാനും എക്കൗണ്ടുകളിൽ 22 ലക്ഷം, 29 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കൊടും കുറ്റവാളികളാണ്ട് തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നത്, അതിനാൽ മോഹന വാഗ്ദാനങ്ങളിൽ വീഴാതെ സൂക്ഷിച്ചാൽ ഓരോരുത്തരക്കും നല്ലതാണ് എന്നു മാത്രമേ ഇപ്പോൾ യുവതലമുറയോട് സൂചിപ്പിക്കാനുള്ളൂ..
