രാജേന്ദ്ര ആർലേക്കർ ചെയ്തത് നയപ്രഖ്യാപനത്തിലെ സുപ്രധാന ഭാഗങ്ങൾ ഒഴിവാക്കുകയും കൂട്ടിച്ചേർക്കൽ വരുത്തി വായിക്കുകയുമാണ് ഉണ്ടായത്. സാധാരണ ഗതിയിൽ മന്ത്രി സഭ അംഗീകരിച്ച നയപ്രഖ്യാപനം അത് പോലെ വായിക്കുകയാണ് ഗവണറിന്റെ ചുമതല അതിനപ്പുറം ഒന്നും ഒഴിവാക്കാനോ കൂട്ടിച്ചേർക്കാനോ അദ്ദേഹത്തിന് അധികാരമില്ല. ഗവർണർ മന്ത്രി സഭയുടെ ഉപദേശ പ്രകാരമാണ് പ്രവർത്തിക്കേണ്ടത് എന്ന് ഭരണഘടനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു ഗവർണറുടെ പദവിയ്ക്ക് വിരുദ്ധമായാണ് ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്നതെന്നും മന്ത്രി എംബി രജേഷ് പറഞ്ഞു.
രാജേന്ദ്ര ആർലേക്കർ വായിക്കാതെ വിട്ട ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചതിലൂടെ ഏത് വരെയാണെന്ന് ഗവർണറുടെ അധികാരം എന്ന് ഓർമപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
ക്യാബിനറ്റ് അംഗീകരിച്ച കേന്ദ്ര വിമർശനം ഉൾപ്പെട്ട ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. പിന്നീട് ഈ ഭാഗങ്ങൾ മുഖ്യമന്ത്രി വായിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളാണ് ഗവർണർ മാറ്റിയത്. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രകതിസന്ധിയും ബില്ലുകൾ തടഞ്ഞ് വയ്ക്കുന്നതുമാണ് ഈ ഭാഗത്ത് ഉൾപ്പെട്ടിരുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് ഇക്കാര്യം ഗവർണർ വായിച്ചില്ല.