പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് ഏകദേശം 40–50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം.അങ്ങനെയെങ്കിൽ ഏകദേശം നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വിലയിലെ ആദ്യത്തെ വർദ്ധനവായിരിക്കും ഇത്. 2022 മുതൽ ചില്ലറ ഇന്ധന വിലകളിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇത് ക്രൂഡ് ഓയിൽ വിലയിലെ സമീപകാല കുതിച്ചുചാട്ടത്തിന് കാരണമായെന്നും വൃത്തങ്ങൾ അറിയിച്ചു. അടുത്ത 5–7 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട നിരക്ക് വർദ്ധനവ് സംബന്ധിച്ച തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നിരുന്നാലും ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്, ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്, ചില്ലറ വിൽപ്പന വിലകൾ പരിധിയിൽ നിലനിർത്തുന്നതിനാൽ നഷ്ടം വർദ്ധിക്കുന്നു.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ബ്രെന്റ് ക്രൂഡ് ബാരലിന് 73 ഡോളറായിരുന്നു വില. എന്നാൽ കഴിഞ്ഞ ആറുമാസത്ത ഉയർന്ന ശരാശരിയാണ് ക്രൂഡ് വിലയിൽ കഴിഞ്ഞ മാസം ഉണ്ടായത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യ കാലത്തും 2022 ജൂണിൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴുമാണ് സമാനമായ വിലക്കയറ്റം ആഗോള വിപണിയിൽ അനുഭവപ്പെട്ടത്.