കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം വരണം. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ഘടകകക്ഷികളുമായും ഇനി ചർച്ചയുടെ ആവശ്യമില്ല. ചർച്ച എല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. മുഖ്യമന്ത്രി തീരുമാനം വൈകിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിം ലീഗിൽ കടുത്ത അതൃപ്തി. വി ഡി സതീശനായി ലീഗ് കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന് മറുവിഭാഗം അറിയിച്ചു. തിരക്കിട്ട് പ്രഖ്യാപിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയുണ്ട്. ഫ്ലക്സ് ബോർഡുകള്‍ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിന് പിന്നാലെ ബോർഡുകള്‍ മാറ്റിയിരുന്നു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചതായും സൂചനയുണ്ട്.