താമരശ്ശേരിയിൽ ബാറിൽ വെച്ച് യുവാവിനെ ആക്രമിച്ച സംഘത്തിലെ 4 പേർ പിടിയിൽ. ഇന്നു വൈകുന്നേരം 4 മണിക്ക് താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ഹസ്തിനപുരി ബാറിലായിരുന്നു സംഭവം. ആക്രമത്തിൽ പരിക്കേറ്റ ബാലുശ്ശേരി എകരൂൽ വള്ളിയോത്ത് സ്വദേശി കക്കാടൻപറമ്പത്ത് വിഷ്ണു (32) സുഹൃത്ത് പ്രജീഷ് (46) എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇവരുടെ പരാതിയിൽ പയ്യോളി പുതിയോട്ടിൽ ഫഹദ് (36), മൈക്കാവ് പട്ടരുമഠത്തിൽ ആൽബിൻ ബേബി (30), വെളിമണ്ണ എലിയാം പാറമ്മൽ അജയ് ,ദിൻഷാദ് എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: മർദ്ദനമേറ്റ വിഷ്ണുവും, പ്രതികളിൽ ഒരാളായ ഫഹദും പരിചയക്കാരാണ്.മുമ്പ് അവർ ഒരുമിച്ച് മദ്യപിച്ച സമയം ഫഹദിൻ്റെ മൊബൈൽ ഫോൺ കാണാതായിരുന്നു, ഇത് വിഷ്ണു എടുത്തു കൊണ്ടു പോയി എന്നാണ് ഫഹദ് ആരോപിക്കുന്നത്.സംഭവത്തിനു ശേഷം ഇന്ന് ഫഹദ് ബാറിൽ വെച്ച് വിഷ്ണുണുവിനെ നേരിൽ കണ്ടപ്പോൾ ഇതേപ്പറ്റി ചോദിച്ചതാണ് പരസ്പരം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്. ഇടിക്കട്ട കൊണ്ടും, കൈ കൊണ്ടും പ്രതികൾ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പ്രതികളെ സംഭവസ്ഥലത്തു വെച്ചു തന്നെ പിടികൂടിയത്.മെഡിക്കൽ ചെക്കപ്പിനായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതികൾ ആശുപത്രിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.