Trending

പ്രളയത്തിൽ തകർന്ന റോഡിൻ്റെ സംരക്ഷണഭിത്തിയുടെ പുനർനിർമ്മാണം പൂർത്തീകരിച്ചില്ല, വീണ്ടും ഇടിച്ചിൽ, റോഡും വീടുകളും അപകട ഭീഷണിയിൽ





താമരശ്ശേരി:
2019-20 റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ അനുവധിച്ച ഓമശ്ശേരി പഞ്ചായത്തിലെ ചോലക്കര ചക്കിക്കാവ് റോഡ്, കരാറുകാരൻ്റേയും, ഉദ്യോഗസ്ഥരുടേയും അനാസ്ഥകാരണം പണി ആരംഭിച്ച് മൂന്നുവർഷം പിന്നി ട്ടിട്ടും  പൂർത്തികരിച്ചില്ല.
തകർന്ന ഭാഗത്ത് ഏതാനും ലോഡ് കരിങ്കല്ല് ഇറക്കിയിരുന്നെങ്കിലും കോൺക്രീറ്റ് നടത്തിയിരുന്നില്ല, ഇതു കാരണം ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ്ടും പുഴയിൽ പതിച്ചു.



ഇതു കാരണം റോഡും, സമീപത്തെ വീടുകളും അപകട ഭീഷണി നേരിടുകയാണ്.

നിരവധി വാഹനങ്ങളും, നൂറുക്കണക്കിന് വിദ്യാർത്ഥികളും ദിവസേന കടന്നു പോകുന്ന വഴിയാണിത്.

പണി പൂർത്തീകരിക്കാത്തതു കാരണം  നാട്ടുകാർ നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പോർട്ട് തയാറാക്കുകയും, അപകട ഭീഷണി നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതാണ്. കരാറുകാരനേയും, ഉദ്യോഗസ്ഥരേയും സ്ഥലത്ത് വിളിച്ചു വരുത്തി ഉടൻ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതാണ്. എന്നിട്ടും പണി പൂർത്തീകരിക്കാത്തത് കാരണമാണ് ഇന്നലത്തെ കനത്ത മഴയിൽ റോഡിൻ്റെ ഒരു ഭാഗം തകർന്ന് പുഴയിൽ പതിച്ചത്.

പണി പൂർത്തീകരിക്കാത്തത്  കാരണം കരാറുകാരന് തുക നാട്ടുകാർ അറിയാതെ കൈമാറില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നെങ്കിലും നാട്ടുകാർ അറിയാതെ 10 ലക്ഷം രൂപ ഉദ്യോഗസ്ഥർ കൈമാറിയതായി പ്രദേശവാസികൾ ആരോപിച്ചു.

Post a Comment

Previous Post Next Post