മോദി സർക്കാരിനു കീഴിലുള്ള 'പോസിറ്റീവ് പരിവർത്തനങ്ങളാണ്' സംഭാവനകൾക്ക് കാരണമെന്ന് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൗസാൻ അലവി സ്ക്രോൾ.ഇനിനോട് പറഞ്ഞു. കാര്യക്ഷമമായ ജിഎസ്ടി ചട്ടക്കൂടുകളും ഈജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ വിപണികളിലേക്ക് ബീഫ് കയറ്റുമതി വ്യവസായത്തെ കടന്നുചെല്ലാൻ സഹായിച്ച വ്യാപാര നയതന്ത്രവും ഇതിൽ ഉൾപ്പെടുന്നുവെന്നും അദേഹം പറഞ്ഞു.
2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അല്ലാന ഗ്രൂപ്പ് പ്രധാന സംസ്കരണ യൂണിറ്റുകൾ നടത്തുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ, ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഇറച്ചി വ്യാപാരികൾക്ക് നേരെയുള്ള ഹിന്ദുത്വ വാദികളുടെ ആക്രമണ പരമ്പര അവരുടെ വിതരണ ശൃംഖലയുടെ അടിത്തറയിളകി. പിന്നീട് 2019ൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട 100ലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. ഏകദേശം 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ചായിരുന്നു റെയിഡ്. ഇതിനുപിന്നാലെ 7 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതും അല്ലാനസൺസ് ഗ്രൂപ്പിന്റെ രാഷ്ട്രീയ ഫണ്ടിംഗ് ചരിത്രത്തിൽ ഉൾപ്പെടുന്നു. ആ കാലയളവിൽ അവർ ബിജെപിക്ക് 2 കോടി രൂപയും ശിവസേനയ്ക്ക് 5 കോടി രൂപയും സംഭാവന നൽകിയിരുന്നു.