Trending

താമരശ്ശേരിയിൽ 3 വീടുകൾ കുത്തിതുറന്നു, സംഭവം ഇന്നലെ രാത്രി.





താമരശ്ശേരിയിൽ രണ്ടിടങ്ങളിലായി മൂന്ന് വീടുകൾ കുത്തിതുറന്നു. വാതിലുകളും, അലമാരകളും തുറന്നിട്ട നിലയിൽ. രണ്ടു വീടുകളിൽ ആളില്ലായിരുന്നു.

താമരശ്ശേരി വൃന്ദാവൻ എസ്റ്റേറ്റേറ്റിലെ കല്ലുമാക്കൽ തോമസിൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 8000 രൂപ നഷ്ടപ്പെട്ടു, എല്ലാ വാതിലുകളുടെ ലോക്കും തകർത്ത നിലയിൽ, അലമാരകളുടെ ലോക്കും പൊളിച്ചു. വീടിൻ്റെ പിൻഭാഗത്തെ ഗ്രിൽ തകർത്താണ് അകത്തു കടന്നത്, മുറ്റത്തും അടുക്കളയിലും മുളക് പൊടി വിതറിയ നിലയിലായിരുന്നു. വീട്ടുകാർ കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു, ഇന്ന് കാലത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വൃന്ദാവൻ എസ്റ്റേറ്റേറ്റിലെ പുല്ലുമാക്കൽ ത്രേസ്യ മാത്യുവിൻ്റെ വീട്ടിലെയും പിൻഭാഗത്തെ കതകിൻ്റെ ലോക്ക് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്, പ്രായമായ ത്രേസ്യ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അലമാരകളിൽ ഉണ്ടായിരുന്ന ബാഗുകൾ, മറ്റു വസ്തുക്കളും എല്ലാം പുറത്തെടുത്ത് കൊണ്ട് പോയെങ്കിലും കള്ളന് വിലപിടിപ്പുള്ള ഒന്നും കിട്ടിയിട്ടില്ല.

 താമരശ്ശേരി ചർച്ച് റോഡിൽ മാടാരുകളങ്ങര അഹമ്മദ് കുട്ടി (ഇമ്പീച്ചി) യുടെ വീട്ടിലും അടുക്കള വാതിൽ തകർത്താണ് അകത്തു കടന്നത്.  വീട്ടുകാർ വിദേശത്ത് ആയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. 

അഹമ്മദ് കുട്ടിയുടെ ബാംഗ്ലൂരിൽ പഠിക്കുന്ന  മകൻ പുലർച്ചെ എത്തിയപ്പോഴാണ് അടുക്കള ഭാഗത്തിൻ്റെ വാതിലും, പിൻഭാഗത്തെ ഗ്രില്ലിൻ്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്. അകത്തെ വാതിലുകൾ എല്ലാം  തുറന്നിട്ട നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.



വാതിലുകളുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ഉളികൾ അടക്കമുള്ള ആയുധങ്ങൾ വീടിനകത്ത് ഉപേക്ഷിച്ച നിലയിലുണ്ട്.

എന്നാൽ വീട്ടിൽ നിന്നും കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം

Post a Comment

Previous Post Next Post