Trending

കുറ്റ്യാടിയിൽ രാസലഹരി നൽകി ലൈംഗിക പീഡനം പ്രതി അറസ്റ്റില്‍.




കുറ്റ്യാടി: രാസലഹരി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്‌നാസിനെ ആണ് കുറ്റ്യാടി സി.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവന്ന അജ്നാസ്
തനിക്കെതിരെ പോലീസ് നടപടികൾക്ക് ഒരുങ്ങുന്നു എന്ന് മനസിലായതോടെ 
അജ്മീരല്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.
കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്.
ലൊക്കേഷന്‍ പരിശോധിച്ച് അജ്മീരില്‍ പൊലീസ് എത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. 
തുടര്‍ന്ന് എല്ലാ റെയ്ല്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് ഉടന്‍ പിടികൂടുകയായിരുന്നു. 


തന്നെ എംഡിഎംഎ നല്‍കി ലൈംഗികമായി ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടി ഒരു 18കാരന്‍ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്‌സൊ വകുപ്പാണ് ഈ കേസില്‍ ചുമത്തിയിരുന്നത്. ആദ്യപരാതിക്കു ശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ആ പരാതിയിലും പോക്‌സോ വകുപ്പാണ് ചുമത്തിയത്.
 
കുറ്റ്യാടിയില്‍ ഏറെ ചര്‍ച്ചയായ കേസിലെ നിര്‍ണായക നീക്കമാണ് അജിനാസിന്റെ അറസ്‌റ്റോടെ സംഭവിച്ചത്.

അജ്നാസിനെ വൈദ്യ പരിശോധനയ്ക്ക്
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ
പ്രതിക്കെതിരെ
മുദ്രാവാക്യം വിളിച്ച്
പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ എത്തി.


പ്രതിയെ ഇന്ന് കോടതിയിൽ 
ഹാജറാക്കും.
അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കേസിൽ മറ്റാരെങ്കിലും ഉൾപെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ കാര്യങ്ങളെ പറ്റി
ശക്തമായ അന്യേഷണം നടത്തുമെന്ന് 
അന്യേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post