ബംഗളൂരു: അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ഇടപാട് സംഘത്തിലെ പ്രതി ബംഗളൂരുവില്‍ അറസ്റ്റില്‍. വിശാഖപട്ടണം അരക്കുവാലി താലൂക്ക് നിവാസിയായ വെൺതാല സീതാറാം (55) ആണ് 20 കിലോ കഞ്ചാവുമായി അറസ്റ്റിലായത്.
ആന്ധ്രപ്രദേശില്‍ നിന്നും ബംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോ ട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ .ഡി.പി .എസ് )ആക്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴിയില്‍ നിന്നാണ് പൊലീസിന് മയക്കുമരുന്നിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സീതാറാമിനെ നിരീക്ഷിച്ചുവരുകയായിരുന്നു.
ജൂണ്‍ 24ാം തീയതി ആന്ധ്രപ്രദേശില്‍നിന്ന് ട്രെയിനിൽ ബംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.റെയില്‍വേ ഗേറ്റിന് സമീപത്തെ റോഡില്‍വെച്ച് ദൗത്യസംഘം സീതാരാമിനെ പിടികൂടി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം സീതാറാമിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.