താമരശ്ശേരി:ഗാതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസില്ലാത്തതിനെ തുടർന്ന് ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗത കുരുക്ക്. രാവിലെ മുതൽ തുടങ്ങിയ കുരുക്കിൽപ്പെട്ട്
വാഹനങ്ങൾ മണിക്കൂറുകളോളമാണ് റോഡിൽ കിടക്കുന്നത്.
നാലുഭാഗത്തേക്കുള്ള റോഡ് സന്ധിക്കുന്ന താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഡ്യൂട്ടിക്ക് രണ്ടു ഹോം ഗാർഡുകൾ മാത്രമാണ് ഉള്ളത്.
പതിവായി മൂന്നും, നാലും പേർ ഉണ്ടാവുന്ന ഇടത്താണ് ഒരാൾ മാത്രം ട്രാഫിക് നിയന്ത്രിക്കുന്നത്.
തിരക്കു കൂടുതലുള്ള ശനിയാഴ്ചയും, പെരുന്നാൾ പ്രമാണിച്ച് ചുരം കയറുന്നവർ ധാരാളം എത്തുന്ന ദിവസവും ആയതിനാൽ കിലോമീറ്റർ കണക്കിന് ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്.