താമരശ്ശേരി: ലഹരിക്കടിമപ്പെട്ട് താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ വെച്ചും, താലൂക്ക് ആശുപത്രിയിൽ വെച്ചും പോലീസിനു നേരെ ആക്രമം നടത്തിയ ബാലുശ്ശേരി തുരുത്തിയാട് ചെമ്മനിയോട് അമൃത (24)യെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൊയിലാണ്ടി മുണ്ടോത്ത് നിന്നും സ്വകാര്യ ബസ്സിൽ കയറിയ യുവതി ബസ് സ്റ്റാൻ്റിൽ എത്തിയിട്ടും ഇറങ്ങാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയെങ്കിലും അവർക്കു നേരെ ആക്രമം നടത്തുകയും വനിതാ പോലീസിന് അടക്കം മർദ്ദനമേൽക്കുകയും ചെയ്തു.
പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ചും പോലീസിനും,ജീവനക്കാർക്കും നേരെ ആക്രമം നടത്തി.തുടർന്ന് സാഹസികമായി യുവതിയെ കീഴ്പ്പെടുത്തി ബന്ധുക്കൾക്കൊപ്പം ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്ത് മാതാവിനൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.