വിജയപുര-റായ്ച്ചൂർ പാസഞ്ചറിനുനേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
തീർത്ഥാടനയാത്ര കഴിഞ്ഞ് ഹൊസ്നാൽ താലൂക്കിലെ വീട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങുകയായിരുന്നു കുട്ടി. ഹോട്ഗി ഗ്രാമത്തിനടുത്തുവച്ചാണ് ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്. ഈ സമയത്ത് വിന്‍ഡോ സീറ്റിലിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തലയില്‍ നിന്നും രക്തം വരുന്നതുകണ്ട് ഭയന്ന മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ സോളാപൂരിലെ സർക്കാർ ആശുപത്രിയിലക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു.
ഈ വർഷം ജനുവരി ആദ്യ ആഴ്ചയിൽ സോളാപൂരിൽ മുംബൈ-സോളാപൂർ വന്ദേ ഭാരത് എക്സ്പ്രസിൽ സമാനമായ നിലയിൽ കല്ലേറ് നടന്നിരുന്നു.