പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:”എല്ലാവർക്കും നമസ്കാരം.’ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഈ സന്ദേശം. അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി മോദി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. 75% മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 10000 / – 85% ന് മുകളിൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് 25000 / -. മുനിസിപ്പൽ ഓഫീസിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും, ഇത് ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ള ഒന്നായിരിക്കും. അതിനാൽ സുഹൃത്തുക്കളെ ഷെയർ ചെയ്യുക. ഹൈക്കോടതി ഉത്തരവ് നമ്പർ: WP (MD) NO.20559 / 2015.”
അബ്ദുൾ കലാമിന്റെയും വാജ്‌പേയിയുടെയും പേരിൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചെന്ന പ്രചാരണങ്ങൾക്ക് ഒപ്പം കൊടുത്തിരിക്കുന്ന WP (MD) NO.20559 / 2015 ഹൈക്കോടതി ഉത്തരവ് ഞങ്ങൾ തിരഞ്ഞു. അപ്പോൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പു നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവല്ല ഇത് എന്ന് മനസിലായി. ഈ ഉത്തരവ് ഒരു ഗ്രാമത്തിലെ ഗാനമേളകളിലും ക്ഷേത്രങ്ങളിലും വരുന്നവർ ധരിക്കേണ്ട വസ്ത്രം സംബന്ധിച്ച ഉത്തരവാണ് ഇത്.
നിരവധി കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തിട്ടും അത്തരം ഒരു സ്‌കോളർഷിപ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായുള്ള വാർത്താക്കളൊന്നും കിട്ടിയില്ല. കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിന് പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് എന്നാണ് പദ്ധതിയുടെ പേര്.
എന്നാൽ അബ്ദുൾ കലാമിന്റെ പേരിൽ ഒരു സ്‌കോളർഷിപ്പ് കേരള സർക്കാരിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്നുണ്ട്. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് (Three year diploma Courses) പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ‘എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ്’ (APJ Abdul Kalam Scholarship) നൽകുന്നത്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അതിന്,കേരള സർക്കാരിന്റെ സ്കോളർഷിപ്പ് വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
”മുൻ രാഷ്ട്രപതി അബ്ദുൾകലാമിന്റെയും മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെയും പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചെന്ന തെറ്റായ സന്ദേശമാണ് വാട്സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി ചിലർ പ്രചരിപ്പിക്കുന്നത്,”എന്ന് ദേശാഭിമാനി നേരത്തെ തന്നെ വാർത്ത നൽകിയിരുന്നു.
ഇതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അത്തരം ഏതെങ്കിലും സ്കോർഷിപ്പ് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചു. പഞ്ചായത്തുകൾ വഴി അത്തരം ഒരു സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് പഞ്ചായത്ത് ഡയറക്റ്ററേറ്റിലെ പബ്ലിസിറ്റി ഓഫീസർ ഹരികൃഷ്ണൻ പറഞ്ഞു.
കോർപറേഷൻ വഴി അത്തരം ഒരു സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് തിരുവനന്തപുരം നഗരസഭ കൗൺസിലർ അംശു വാമദേവൻ പറഞ്ഞു.
”ഞാൻ കോർപറേഷൻ ഓഫീസിൽ അന്വേഷിച്ചിരുന്നു. കോർപറേഷൻ ഓഫീസിൽ അങ്ങനെ ഒരു ഉത്തരവ് കിട്ടിയിട്ടില്ല,” അംശു വാമദേവൻ പറഞ്ഞു.
Conclusion
അത്തരം പുതിയ സ്‌കോളർഷിപ്പ് ഒന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ടിന്യൂസ്