Trending

വെമ്പായത്തുനിന്ന് 16 വയസുകാരനെ കാണാതായതില്‍ വഴിത്തിരിവ്; അഭിജിത്ത് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചെന്ന് സുഹൃത്തിന്റെ മൊഴി





തിരുവനന്തപുരം വെമ്പായത്തുനിന്ന് 16 വയസുകാരനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മാര്‍ച്ച് അഞ്ചിന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാണാതായ അഭിജിത്ത് ആയിരുന്നുവെന്ന് സുഹൃത്ത് മൊഴി നല്‍കി. മൃതദേഹം ഒരു മാസം കഴിഞ്ഞപ്പോള്‍ പൊലീസ് സംസ്‌കരിച്ചുവെന്നും രേഖകളില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിലാണ് അഭിജിത്ത് വീടുവിട്ടിറങ്ങിയത്. അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അഞ്ചാം തിയതിയാണ് അഭിജിത്ത് ട്രെയിന്‍ തട്ടി മരിച്ചത്. ബന്ധുക്കളാരും വന്നില്ലെന്നും മൃതദേഹം തിരിച്ചറിഞ്ഞില്ലെന്നും വിശദീകരിച്ചാണ് ഏപ്രില്‍ അഞ്ചിന് പൊലീസ് അഭിജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഭിജിത്തിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ചത് അഭിജിത്ത് തന്നെയെന്ന് പൊലീസ്.

മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും തങ്ങളെ അറിയിക്കാതെ പൊലീസ് മൃതദേഹം സംസ്‌കരിച്ചത് എന്തിനെന്ന് വ്യക്തമാകണമെന്നും അഭിജിത്തിന്റെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. അഭിജിത്തിനെ സുഹൃത്തുക്കളാണ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നും പിതാവ് പറഞ്ഞു. മുന്‍പ് ഈ സുഹൃത്തുക്കളോട് താന്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ കൃത്യമായ മറുപടി തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post