കട്ടപ്പന: കോണ്‍ഗ്രസ് നേതാവായ ഇരട്ടയാര്‍ പഞ്ചായത്തംഗത്തിന്റെ കടയില്‍നിന്ന് ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാര്‍ ടൗണില്‍തന്നെ പ്രവര്‍ത്തിക്കുന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ രതീഷിനെയും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന എസ്‌ഐ എബി ജോര്‍ജും സംഘവുമാണ് പരിശോധന നടത്തിയത്.
അതേസമയം കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്നലെ വ്യാജ വാറ്റുമായി എക്സൈസ് പിടികൂടിയിരുന്നു. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡൻ്റ് രഞ്ജിത് ലാലിനെയും സഹായിയും ബിജെപി പ്രവർത്തകനുമായ മുനമ്പത്ത് താഴെ അഭിലാഷിനെയുമാണ് എക്സൈസ് അറസ്റ്റ് ചെയ്തത്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റർ ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവയും പിടികൂടി. കോട്ടക്കടപ്പുറം മിനി ഗോവയ്ക്ക് സമീപത്തായി പ്രത്യേകം ഷെഡ് കെട്ടിയുണ്ടാക്കിയാണ് വ്യാജ ചാരായമുണ്ടാക്കിയത്.
പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റെയ്ഡിന് പി സി ബാബു,, വിവേക്, ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.