താമരശ്ശേരി കരാടി കുറുന്തോട്ടിക്കണ്ടി മുനീറിൻ്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്.
വീടിൻ്റെ മുൻവശത്തെ വാതിലിനോട് ചേർന്ന ജനലിൻ്റെ കൊളുത്തുകൾ ഉള്ള ഭാഗം യന്ത്രം ഉപയോഗിച്ച് തുളച്ച് ജനൽ തുറന്ന് അതിനകത്തു കൂടെ കൈയിട്ട് വാതിലിൻ്റെ ടവർബോൾട്ട് തുറക്കാനായിരുന്നു ശ്രമം. രാത്രി 2.45 ഓടെയായിരുന്നു സംഭവം. എന്നാൽ വാതിലിന് കുറുകെ സ്ഥാപിച്ച ഇരുമ്പ് പട്ട ഇളകുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. വാതിൽ പരിശോധിച്ചെങ്കിലും
അസ്വഭാവികമായി ഒന്നും കാണാത്തതിനാൽ വീണ്ടും കിടന്നു, കർട്ടൻ്റെ പിന്നിൽ തുളച്ചതിനാൽ അകത്ത് നിന്നും നോക്കി വലപ്പാൾ തുളച്ചത് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു.
എന്നാൽ രാവിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ജനലുകൾ തുളച്ച നിലയിലും ,അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കസേരയും, ഇരുമ്പ് കമ്പിയും വീട്ടു വരാന്തയിൽ കണ്ടെത്തിയതും.
താമരശ്ശേരി പോലീസിൽ വിവരമറിയിച്ചതായി മുനീർ പറഞ്ഞു.
കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ 4 വീടുകളിൽ കവർച്ചാ ശ്രമം നടന്നിരുന്നു, ഒരു വീട്ടിൽ നിന്നും 8000 രൂപയും, മറ്റൊരു വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറും, മീൻ കറിയും അകത്താക്കി ചായ ഇട്ട് കുടിച്ച ശേഷമായിരുന്നു മോഷ്ടാക്കൾ സ്ഥലം വിട്ടത്.