താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കപ്പ വ്യാപാരിയുടെ 17840 രൂപയാണ് കവർന്നത്.
പേരാമ്പ്രയിൽ കപ്പ വിൽപ്പന നടത്തി തിരികെ വരുമ്പോൾ തൻ്റെ ഗുഡ്സ് ഓട്ടോയിൽ താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുൻവശം ഉറങ്ങാനായി വാഹനം ഒതുക്കി നിർത്തി കടവരാന്തയിൽ ഉറങ്ങുകയായിരു പുൽപ്പള്ളി ഇരുളം പെരുമണ്ണിൽ മുഹമ്മദിൻ്റെ പണമാണ് കവർന്നത്.
രാവിലെ 5.30 മണിയോടെ ഉണർന്ന അവസരത്തിൽ വാഹനത്തിൻ്റെ ഡോർ തുറന്ന് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
വാഹത്തിൻ്റെ ഡാഷ് ബോർഡ് പരിശോധിച്ചപ്പോൾ അതിൽ സൂക്ഷിച്ച പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.
തുടർന്ന് താമരശ്ശേരി പോലീസിൽ പരാതി നൽകി.
ഏതാനും ആഴ്ചകൾക്ക് മുമ്പ് വാഴക്കുല കയറ്റിവന്ന വാക്കപ്പ് വാനിൽ നിന്നും സമാന രൂപത്തിൽ 60,000 രൂപ കവർന്നിരുന്നു.