റോഡുകൾക്ക് കുറുകെ പോലും ഉറപ്പില്ലാത്ത സ്ലാബുകളാണ് കരാറുകാർ സ്ഥാപിച്ചത്, ഓരോ സ്ലാബിനകത്തും കേവലം നേർത്ത മൂന്നു കമ്പി കഷണങ്ങൾ മാത്രമാണ് ഉപയോഗിച്ചത്.
നേരത്തെ താമരശ്ശേരി കോടതിക്ക് മുന്നിൽ അമ്പലത്തിലേക്കുള്ള വഴിയിലെ സ്ലാബ് ചെറുവാഹനം കയറിയപ്പോൾ മുറിഞ് വീണിരുന്നു. കുടുക്കിൽ ഉമ്മരത്തും സമാന സംഭവം ഉണ്ടായിരുന്നു.
യാതൊരു ഗുണനിലവാരവും ഇല്ലാതെ നിർമ്മിച്ച സ്ലാബുകൾ അഴുക്ക് ചാലിന് മുകളിൽ സ്ഥാപിച്ചതാണ് തകർന്ന് പോകാൻ കാരണം. വാഹനങ്ങൾ കയറാത്ത നടപ്പാത മാത്രമായ സ്ഥലങ്ങളിൽ സ്ഥാപിച്ച സ്ലാബുകളിൽ പലതും പൊട്ടിയും പൊടിഞ്ഞുമാണ് കിടക്കുന്നത്.