കോഴിക്കോട് - കൊല്ലങ്ങൽ ദേശീയപാത 766 ൽ കി.മി 25/000 മുതൽ 45/000 വരെയുള്ള (മണ്ണിൽക്കടവ് മുതൽ അടിവാരം വരെ) നവീകരണ പ്രവൃത്തി റീടെൻഡർ ചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ഇ.പി.സി മോഡിൽ 35.42 കോടി രൂപ അനുവദിച്ച പ്രവൃത്തി നാഥ് ഇൻഫ്രാസ്ട്രക്ചർ കമ്പനി 2020 ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും നിശ്ചിത സമയത്തിലും അധിക സമയത്തിലും പ്രവൃത്തി പൂർത്തീകരിച്ചിരുന്നില്ല.ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവൃത്തിയിൽ മെല്ലെപ്പോക്കായതിനാൽ ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യുകയാണുണ്ടായത്.20% പ്രവൃത്തിയേ കരാറുകാരൻ ചെയ്തിരുന്നുള്ളൂ.
പി.ഡബ്ല്യു.ഡി എൻ.എച്ച്. ഡിവിഷൻ ചീഫ് എഞ്ചിനീയർ ബാക്കി വന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു.ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.ഇത് പ്രകാരം 22.38 കോടി രൂപയുടെ ബാലൻസ് പ്രവൃത്തിക്ക് ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കും.അടിയന്തിര റിപ്പയർ പ്രവൃത്തികൾ അതിനുള്ളിൽ പൂർത്തിയാക്കും.