ഇന്ന് ഉച്ച തിരിഞ്ഞു മൂന്നരയോടെയാണ് എസ്ഐ സാബു വിജിലൻസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പൊലിസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശം പരാതികാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപെടുത്തിയാണ് സാബു പണം ആവശ്യപ്പെട്ടത്.
പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്‍റെ നിർദേശ പ്രകാരം 40000 രൂപ കൈപറ്റുന്നതിനിടെയാണ് എസ് ഐ പിടിയിലായത്.
ഒരു ലക്ഷം രൂപ എസ് ഐ ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് ഡി വൈ എസ് പി ഷാജി വർഗീസും സംഘവും നടത്തിയ പരിശോധനയിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തു വെച്ചാണ് സാബു പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും