Trending

കുടുംബശ്രീ അംഗങ്ങളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പുമായി തമിഴ്നാട് സംഘം.


താമരശ്ശേരി: കുടുംബശ്രീ അംഗങ്ങളെയും, വനിതാ കൂട്ടായ്മകളെയും കണ്ടെത്തി 10 മുതൽ 20 വരെ ആളുകളുടെ ഗ്രൂപ്പുണ്ടാക്കി ഒരാൾക്ക് 60,000 രൂപ വായ്പ നൽകാമെന്ന് പറഞ്ഞ് പ്രോസസ്സിംങ്ങ് ഫീസ് ഇനത്തിൽ ഓരോരുത്തരിൽ നിന്നും 1300 രൂപ വീതം കൈക്കലാക്കി കോടികൾ തട്ടുന്ന തമിഴ്നാട് സംഘം മലയോര മേഖല കേന്ദ്രീകരിച്ച് രംഗത്ത്. 

താമരശ്ശേരി, അടിവാരം, നടുവണ്ണൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ വീടുകൾ കയറി ഇറങ്ങുന്ന തമഴ്നാട് സംഘം ആദ്യം അവരുടെ വിസിറ്റിംഗ് കാർഡ് നൽകുകയാണ് ചെയ്യുന്നത്, തുടർന്ന് ലോൺ എടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചാൽ ആധാർ കാർഡ്, പാൻ കാർഡ് എന്നിവ അയച്ചുകൊടുക്കാൻ പറയും. ഇതു ലഭിച്ചു കഴിഞ്ഞാൽ ലോൺ പ്രോസസിംങ്ങിനായി 1300 രൂപ അയച്ചുകൊടുക്കാനായി എക്കൗണ്ട് നമ്പർ നൽകും. 60000 രൂപക്ക് 28 മാസത്തേക്ക് 7200 രൂപ മാത്രമാണ്  പലിശ എന്ന്  ഇവർ നൽകിയ കാർഡിൽ പറയുന്നുണ്ട്, എന്നാൽ ഇതിനു പുറമെയാണ് ചില വ്യക്തികളുടെ അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം അയക്കാനാണ് ആവശ്യപ്പെടുന്നത്.

 പ്രോസസിങ്ങിന് ആവശ്യപ്പെടുന്ന1300 കഴിച്ചുള്ള തുക തന്നാൽ മതിയെന്ന് പറയുന്നവരോട് അങ്ങിനെ പറ്റില്ല എന്നാണ് മറുപടി നൽകുന്നത്.

 തട്ടിപ്പു സംഘം നൽകുന്ന കാർഡിൽ കുന്ദംകുളത്തെ അഡ്രസ്സാണ് കൊടുത്തിട്ടുള്ളത്.  star Global micro Finance P(Ltd). HO 115C wadakanchery Road, chovvannur, Trissur എന്നാണ്, ഇതിൽ നൽകിയ രണ്ടു ഫോൺ നമ്പറുകളും തമഴ്നാട് നമ്പറാണ്
7904703346,6369424706.
ഒഫീസ് നമ്പർ നൽകിയിട്ടുമില്ല.

നിരവധി സ്ത്രീകൾ ഇവരുടെ വലയിൽപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്.
ഇവർ പണം അടക്കാൻ ആവശ്യപ്പെട്ട്  അടിവാരം ഭാഗത്തെ സ്ത്രീകൾക്ക് അയച്ചു നൽകിയ എക്കൗണ്ട് നമ്പർ  തമഴ്നട്
 വടലൂർ എന്ന സ്ഥലത്തെ മാധവൻ എന്ന ആളുടേതാണ്.

1300 രൂപ ബാങ്കിൽ അടച്ചു കഴിഞ്ഞ ശേഷം 60000 രൂപ നേരിട്ട് എത്തിച്ചു നൽകുമെന്നാണ് വാഗ്ദാനം.

എന്നാൽ ഇവർ പ്രോസസിംങ്ങ് എന്നു പറഞ്ഞു വാങ്ങുന്ന തുക പോലും ഇവർ പറയുന്ന സ്ഥാപനത്തിൻ്റെ എക്കൗണ്ടിലേക്കല്ല മറിച്ച് ഏതോ വ്യക്തികളുടെ എക്കൗണ്ടുകളിലേക്കാണ് പോകുന്നത് .

നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ തട്ടിപ്പിൻ്റെ മറ്റൊരു പതിപ്പുമായാണ് സംഘം രംഗത്ത് എത്തിയിരിക്കുന്നത്. ഒരാൾക്ക് നഷ്ടം 1300 രൂപ മാത്രമായതിനാൽ പണം നഷ്ടപ്പെടുന്ന ആരും ഇതിനു പിന്നാലെ പോകില്ല എന്ന ഉറപ്പ് തട്ടിപ്പു സംഘത്തിനുണ്ട്, ഇത്തരത്തിൽ ലക്ഷക്കണക്കിന് ആളുകളിൽ നിന്നും തട്ടിപ്പു സംഘം ത്തിന് ലഭിക്കുക കോടികളാണ്.

ഇത്തരം തട്ടിപ്പിൽ കുടുങ്ങാതെ  സ്ത്രീകൾ ഇവർക്കെതിരെ ജാഗ്രത പുലർത്തുക.


.

Post a Comment

Previous Post Next Post