നീൽഗിരി: നീൽഗിരി നെല്ലാകോട്ടയിൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസിൽ മരുമകൾ ഹൈറുന്നീസ, സഹോദരി ഹൈറുന്നീസ എന്നിവർ പോലീസ് പിടിയിൽ. ഹൈറുന്നീസയുടെ ഭർത്താവ് ജയിലിലാണ്, ഇയാളെ പുറത്തിറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊല നടത്തിയത്.
രണ്ടു പേരും ചേർന്ന് കൊല നടത്തി ആഭരണം കൈക്കലാക്കി വീടുപൂട്ടി രക്ഷപ്പെടുകയായിരുന്നു.
ആദ്യഘട്ടത്തിൽ സൂചനകൾ ഒന്നും ഇല്ലാത്തതിനാൽ നീൽ ഗിരി പോലീസ് 4 സംഘങ്ങളായി തിരിഞാണ് അന്വേഷണം ആരംഭിച്ചത്.വിവരങ്ങൾ ശേഖരിച്ച 24 മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയായിരുന്നു.
വീട്ടമ്മയെ വെട്ടിക്കൊന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു . ഗൂഡല്ലൂര്‍ നെല്ലാക്കോട്ട ഒമ്പതാം മൈല്‍ സ്വദേശി മൈമൂനയാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജതമാക്കി തമിഴ്‌നാട് പോലീസ്.