താമരശ്ശേരി: വ്യാപാര പങ്കാളിയായിരുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച് പണം തട്ടി കടന്നു കളഞ്ഞു എന്നാരോപിച്ച് കോഴിക്കോട് കല്ലായി സ്വദേശികളായ ഇരു വിഭാഗം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഏറ്റുമുട്ടി.
വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും പണം കൈക്കലാക്കിയ യുവാവ് ഏറെ നാളായി ഫോൺ എടുക്കാത്തതിനെ തുടർന്നാണ് യുവതിയും സംഘവും യുവാവിനെ തേടി എത്തിയത്.
ഒടുക്കം മറ്റൊരു സ്ത്രീക്കൊപ്പം ഇയാളെ താമരശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ കണ്ടെത്തി.അവിടെ നിന്നും ഉണ്ടായ സംഘർഷത്തിൽ യുവാവിൻ്റെ ചുണ്ടിന് മുറിവേറ്റു, തുടർന്ന് ചികിത്സക്കായാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.പിന്തുടർന്ന് എത്തിയ യുവതിയുടെ സംഘവും, യുവാവിൻ്റെ സംഘവും തമ്മിൽ കൂട്ടത്തല്ലായി, യുവതി യുവാവിന് വാങ്ങിക്കൊടുത്ത ഫോൺ തിരികെ വേണമെന്നാവശ്യപ്പെട്ടും അടി നടന്നു. ആശുപത്രി ക്യാഷാലിറ്റിക് അകത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ പുറത്താക്കുകയായിരുന്നു. പിന്നീടാണ് പുറത്തു നിന്നും കയ്യാംകളി നടന്നത്. ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുമായ യുവതി യുവാവിനൊപ്പം വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു, ഇതിനിടയിൽ അടുപ്പത്തിലാവുകയും, വിവാഹ വാഗ്ദാനം നൽകി പണം കൈപ്പറ്റുകയും, പിന്നീട് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നെന്ന് ഇവരുടെ നാട്ടുകാർ പറഞ്ഞു.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം