രണ്ട് ട്രെയിനുകൾക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. നൂറിലേറെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. പത്തു വർഷത്തോളമായി കണ്ണൂരിൽ ജോലി ചെയ്യുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ആർ.പി.എഫും കേരള പൊലീസും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു
പ്രതി സർബേശ്വർ പരീധ കുറ്റം സമ്മതിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു. മദ്യലഹരിയിലായിരുന്നു കല്ലെറിഞ്ഞതെന്നും സംഭവത്തിൽ അട്ടിമറി സൂചനകളില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പറക്കണ്ടിയിൽ വച്ചാണ് കഴിഞ്ഞ ഞായറാഴ്ച നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്.
രാത്രി എഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം